ലണ്ടന്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ജയില്‍വാസവുമായി ബന്ധപ്പെട്ട് യു കെ സര്‍ക്കാര്‍ പരസ്യമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്സ്മിത്ത്. ദീര്‍ഘകാലമായി ഏകാന്ത തടവില്‍ കഴിയുന്ന ഇമ്രാന് ഖാന് കുടുംബാംഗങ്ങളെയും ഡോക്ടര്‍മാരെയും അഭിഭാഷകരെയും കാണാനുള്ള അവസരം നിഷേധിക്കുന്നതായി അവര്‍ ആരോപിച്ചു.
യു കെ പ്രധാനമന്ത്രി ആന്‍ഡി ബേണ്ഹാമിനെയും വിദേശകാര്യ മന്ത്രി എഡ് മിലിബാന്ഡിനെയും നേരിട്ട് അഭിസംബോധന ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്താണ് ജെമീമയുടെ പ്രതികരണം. ഇമ്രാന് ഖാന്റെ വിഷയത്തില്‍ ബ്രിട്ടന് ഇനിയും എത്രകാലം 'മൗനം പാലിക്കും' എന്നും അവര്‍ ചോദിച്ചു.

മൂന്ന് വര്‍ഷമായി ഇമ്രാന് ഖാന് ഏകാന്ത തടവിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഏകദേശം 10 മാസമായി അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജെമീമ ആരോപിച്ചു.
വായനക്കാർക്കായി / Recommended for You
















QA Check: Photo + Video Render Test (world)
അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു; കടമെടുപ്പ് വർധനവ് സാമ്പത്തിക ഭീഷണിയാകുമോ?
World: ന്യൂസ് ഡെസ്ക് റിപ്പോർട്ട്
World: പ്രധാന വാർത്തകൾ