നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വല്ലാത്ത പ്രതിസന്ധിയിലായിരുന്നു സിപിഎം. എസ്എൻഡിപി ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വർഗീയ പരാമർശങ്ങൾ പിന്തുണയ്ക്കണോ അതോ തള്ളിപ്പറയണമോ എന്നതിൽ. അതിലുണ്ടായിരുന്ന കൺഫ്യൂഷന് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ വില കൊടുക്കേണ്ടി വന്നു. ഉത്തരത്തിലിരുന്നത് കിട്ടിയില്ലെന്ന് മാത്രമല്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു.
ഇപ്പോൾ സിപിഎം തെറ്റുതിരുത്തലിന്റെ പാതയിലാണ്. എല്ലാ തെരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷവും സിപിഎം ഈ പാത സ്വീകരിക്കും. പണ്ട് തൊണ്ടയിൽ കുടുങ്ങിയിരുന്ന കാര്യങ്ങളൊക്കെ ശർദ്ദിച്ച് കളയുന്നത് അപ്പോഴാണ്. അതുപോലെ ഒന്നാണ് കഴുത്തിന് താഴേക്ക് പോകാതെ നിൽക്കുന്ന വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളി ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് സിപിഎം ഇപ്പോൾ പറയാതെ മറുപടി പറയുന്നുണ്ട്. അതാണ് തെറ്റുതിരുത്തൽ രാഷ്ട്രീയം.

അതിൽ ആദ്യ കടമ്പ എന്നു പറയുന്നത് അന്നേവരെ ചർവിത ചർവണമായി പറഞ്ഞിരുന്ന അത്യാധുനിക പ്രത്യയശാസ്ത്രങ്ങൾ മുൻകാല പ്രാബല്യമില്ലാതെ തള്ളിക്കളയുക എന്നതാണ്. അതുവരെ പറഞ്ഞിരുന്ന മഹത് വചനങ്ങൾ അപ്പോൾ സ്ലേറ്റിൽ നിന്ന് മായ്ച്ചുകളയും. മൈക്ക് കിട്ടുന്നതിന് അനുസരിച്ച് താത്വിക അവലോകനം നടത്തുന്ന ഗോവിന്ദൻ മാഷാദി വിഷാരദന്മാർക്ക് പണ്ട് പറഞ്ഞതോ, പാർട്ടി ക്ലാസെടുത്ത് അടിയുറപ്പിച്ചതോ ആയ വിഷയമാണെങ്കിലും ഇക്കാര്യത്തിൽ വൈഷമ്യം ഒട്ടുമില്ല. അതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയെ വെള്ളപൂശിയിരുന്നത് മാറ്റാൻ വലിയ സമയം ആവശ്യമില്ല. എന്നിരുന്നാലും പാർട്ടിയുടെ സമുന്നത സ്ഥാനം കൈയടക്കിയിരിക്കുന്ന പിണറായി വിജയൻ കൈപിടിച്ചു കൊണ്ടുനടന്ന വെള്ളാപ്പള്ളിയെ ഇനിയും താങ്ങുമോ, അതോ പാർട്ടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന വർഗീയ വാദി സ്റ്റാറ്റസിലേക്ക് കടത്തുമോ എന്നതാണ് ചോദ്യം.
വായനക്കാർക്കായി / Recommended for You
















QA Check: Photo + Video Render Test (india)
പാക്കിസ്ഥാനിൽ ടിക്ടോക് താരം ഷംസോ ബിബി വെടിയേറ്റ് മരിച്ചു
എയർ ഇന്ത്യയുടെ തിരിച്ചുവരവിന് ഒരു ദശാബ്ദം വരെ വേണ്ടിവരും; നഷ്ടം കുത്തനെ ഉയർന്നെന്ന് ടാറ്റ സൺസ് ചെയർമാൻ
നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച: 13 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ സിജെപി; ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധമെന്ന് മുന്നറിയിപ്പ്
India: ന്യൂസ് ഡെസ്ക് റിപ്പോർട്ട്